തുള്ളി മാത്രം പൊഴിച്ചു നീ
ഈ വിണ്ടു കീറിയ നാവിനായ്,
കോടി കോടി മണൽനാവുകൾ
നീയാം ദാഹ നീരിനായ് കേഴുന്നു..
ചൊല്ലു നീ ഏകമാമീ തുള്ളി കൊണ്ടു
ഞാനെത്ര നാവുകൾ നനച്ചിടും..?
തന്നു കൂടെ കുറച്ചേറെ നീരിൻ
തുള്ളികൾ എൻ കരൾകൂടിനായ്..?
പെയ്തു തീരാ മുകിൽ ബാഷ്പമായ് നീ
എന്റെ മുന്നിലുണ്ടെങ്കിലും
പെയ്യുവാൻ അറച്ചു നിൽകുവതെന്തിനെൻ
പ്രാണ പ്രേയസ്സി..?
എന്റെ ജീവ ദാഹമകറ്റുവാൻ
നീ മാത്രമാണൊരു പോംവഴി..
നിന്റെ നീരിൽ മാത്രമല്ലേ
പ്രാണൻ എൻ പൂർണ്ണമാവുക.
നീ എത്ര പെയ്തു തളർന്നുവെങ്കിലും
അണയുകില്ലീ ദാഹനാളങ്ങൾ
പ്രളയമായ് നീ പെയ്തിറങ്ങുക
എന്നിലോരോ തരിയിലും..
No comments:
Post a Comment