ഒപ്പം നടന്നോരാ സൂര്യൻ,
ഉച്ച മയങ്ങിയ നേരത്തു,
കടലിനിക്കരെ എന്നെ വിട്ടു
അക്കരെക്കുച്ചയൊരുങ്ങുവാൻ പോയി..
ഉച്ച ഉറക്കം തീർത്തു
കൺപോള പൊക്കി ഞാൻ നോക്കി
കടൽ പോലെ മുന്നിലിരുട്ടും,
ഞാനും എൻ നോവും ബാക്കി..
ഒപ്പം നടന്നോരാ സൂര്യൻ,
ഉച്ച മയങ്ങിയ നേരത്തു,
കടലിനിക്കരെ എന്നെ വിട്ടു
അക്കരെക്കുച്ചയൊരുങ്ങുവാൻ പോയി..
ഉച്ച ഉറക്കം തീർത്തു
കൺപോള പൊക്കി ഞാൻ നോക്കി
കടൽ പോലെ മുന്നിലിരുട്ടും,
ഞാനും എൻ നോവും ബാക്കി..
കൂടോഴിഞ്ഞാ കിളി പോയിട്ടും
കൂട് കാക്കുന്നുണ്ട് ആ മരം..
കാറ്റിലും പെരുമഴയിലും
കൂട് വീഴാതെ കാത്തു ആ മരം..
പൂവും കായും കൊഴിഞ്ഞിട്ടും
കൂട് മാത്രം കൊഴിഞ്ഞില്ല..
ഒരു മനുഷ്യന്റെ യന്ത്രികമായ യുക്തികളിൽ മറ്റൊരു മനുഷ്യന്റെ വൈകാരികമായ പല അവസ്ഥകളും നിസ്സാരവത്കരിക്കപ്പെടും. തെളിവ് നല്കാൻ ആവാത്തതും ഭൗതിക രൂപങ്ങൾക്കു സാധ്യത ഇല്ലാത്തതുമായ മാനസിക വിചാരങ്ങളും വികാരങ്ങളും പലപ്പോഴും അസത്യങ്ങളെന്നും വെറും വാചാടോപങ്ങളെന്നും മുദ്ര കുത്തപ്പെടും.. മനസ്സു കൊണ്ടു എത്ര ആത്മാർഥമാണെങ്കിൽ പോലും വാക്കുകൾക്കു അപ്പുറത്തേക്ക് പ്രവർത്തിക്കാൻ ആവാത്ത സന്ധിഗ്ദ്ധ ഘട്ടങ്ങളിൽ പെട്ടു പോകുന്ന മനുഷ്യർ എക്കാലത്തേക്കും നീചരെന്നും കപടരെന്നും സ്ഥാപിക്കപ്പെടും..വാക്കുകൾക്കു അർഥമുണ്ടാകണമെങ്കിൽ പ്രവർത്തി അനിവാര്യമാണെന്ന ലോക തത്വത്തിൽ മുറുകെ പിടിക്കുന്നവരിൽ ആരും തന്നെ ആത്മാർഥമായി പറയുന്ന വാക്കുകൾക്കു വില കൊടുത്തേക്കില്ല..പലപ്പോഴും പ്രവർത്തി അനിവാര്യമാകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.. ആ സന്ദർഭങ്ങളിൽ അനിവാര്യമായ പ്രവർത്തിക്കു സ്വാതന്ത്ര്യമോ സാഹചര്യമോ ഇല്ലാത്ത മനുഷ്യൻ അവന്റെ വാക്കുകളാൽ തന്നെ പ്രഹരിക്കപ്പെടും..
നീ ചമക്കുന്ന കപട വാഖ്യാനങ്ങൾ പോൽ
കഠിന കാഡോര കല്ലായിരുന്നില്ല ഞാൻ..
കരളു പകുത്തതിനുള്ളിൽ നിന്നെ പവിഴ മുത്ത് പോൽ സൂക്ഷിച്ച
പുറം ഇരുണ്ടൊരു ചിപ്പിയാകുന്നു ഞാൻ..
ഒരു ചിതയെരിയുന്നുണ്ട് ഉള്ളിൽ
കത്തിയമരുന്നതത്രയും
പ്രാണന്റെ ഗതകാല സമ്പാദ്യങ്ങൾ..
ഉണർവും ഊർജവും ഉന്മാദവും
പിന്നെ പ്രണയവും കാമവും
സ്വപ്നങ്ങളും,
ചാരമുയരുന്ന അഗ്നി നാളങ്ങളിൽ
ചാവ് കറ പുരണ്ടെന്റെ ജീവനും...
വഴി തെറ്റി ചൂളം വിളിച്ചോടിയെൻ
ജീവിത തീവണ്ടി
കരിപുരണ്ടു ഏങ്ങി കിതക്കുന്നു..
യാത്രികർ, കൂടെ പാഞ്ഞവർ,
കൈകോർത്ത് ഉന്മാദ നൃത്തം ചവുട്ടിയോർ,
തെറ്റല്ലിതൊന്നും ചെവിയിൽ പറഞ്ഞവർ,
എന്നെന്നുമൊപ്പമുണ്ടെന്നു ചൊല്ലിയോർ,
പിന്നീടെതോ അരുതായ്കയിൽ ആയിരം
ദോഷങ്ങൾ എന്നിലുണ്ടെന്നുറക്കെ അലറിയോർ,
അവർ കളമൊഴിഞറുതിയിൽ മറു വണ്ടിയേറുന്നു,
അതിൻ കനകസിന്ദൂരങ്ങൾ അടയാളമാക്കുന്നു,.
ഒപ്പം നടക്കുവാൻ ചേർന്നൊരു നേരത്തെ
സ്വന്തം വിഡ്ഢിത്തമെന്നു പരിതപിക്കുന്നു അവർ..
പാപത്തിന് ഭാണ്ടങ്ങളെന്റേത് മാത്രമായി തന്നിട്ടു
പോകുന്ന വഴിയേ ചൊരിയുന്നു
ശാപവചസുകൾ ..
ഞാനോ അന്ധളിച്ചു നില്കുന്നു വിഡ്ഢി പോൽ
സ്വന്തം ഹൃദയത്തിന് പോലും അവകാശമില്ലാതെ..
കള്ളനല്ലെന്നും കാപട്യമില്ലെന്നും
ഹൃദയം മുറിഞ്ഞു നിലവിളിക്കുമ്പോഴും,
നിന്നെക്കാൾ യോഗ്യനാം ആയിരം പേരുണ്ടെനിക്കെന്നു ചൊല്ലി പിൻ കാലിന്നാൽ തട്ടി ദൂരേക്ക് തള്ളുന്നു..
അറിയുമോ നിങ്ങൾക്കു, തേഞ്ഞുപോയെന്റെ ചക്രങ്ങളേമ്പാടും,
നിങ്ങളതൊന്നും കാണില്ലയെങ്കിലും,
ഇനിയൊന്നുരുളുവൻ ബാക്കിയില്ലിനിയൊന്നും
നിങ്ങൾക്കൊപ്പം ഉരുണ്ടതിൻ ഓർമ്മകൾ അല്ലാതെ,
പാളങ്ങളെവിടെയെൻ ശെരിയുടെ,
പിന്നിട്ട ദൂരത്തിലെവിടെയോ മാഞ്ഞു പോയി..
തിരികെ ഉരുളുവാൻ ഇനി വയ്യ,
പോകട്ടെ മുന്നോട്ടു പതിതമാം
ഈ വഴി തീരും വരെ..
പോവുക നിങ്ങൾ പുത്തൻ ബോധോദയങ്ങൾക്കു പിന്നാലെ,
സർവ്വം മറന്നു അഭിരമിച്ചീടുക..
ഹേ പ്രണയത്തിൻ പത്മവ്യൂഹമേ,
തിരികെ പോരാൻ വേണ്ടി കയറിയതല്ല ഞാൻ നിന്നുള്ളിലേക്ക്..
പക്ഷെ, നിൻ നടുതളത്തിൽ വെട്ടേറ്റു ഞാനിതാ അർധപ്രാണനായി കിടക്കുന്നു..
എനിക്കുള്ളിലേക്ക് വഴി കാണിച്ചവർ,
എന്നെ സ്വീകരിച്ചിരുത്തിയവർ,
എന്നോട് പുറത്തേക്കു പോകുവാൻ അഞ്ജപിക്കുന്നു..
പക്ഷെ എനിക്ക് മടങ്ങിപ്പോകാൻ ആവുന്നില്ല..
മടക്കത്തിനുള്ള വഴി ഞാൻ പഠിച്ചിരുന്നില്ലല്ലോ..
എത്ര ശ്രമിച്ചിട്ടും ഞാൻ വീണ്ടും ഇതിനുള്ളിൽ തന്നെ ഒടുങ്ങുന്നു..
എങ്ങനെയാണു ഞാൻ അവർ ആവശ്യപ്പെടും പോലെ പുറത്തേക്കിറങ്ങുക..?
അവർ ആഞ്ഞു പുറത്തേക്കു തള്ളുമ്പോൾ
മനസ്സു വീണ്ടും അകത്തേക്ക് പിടിച്ചു വലിക്കുന്നു..
ഇറങ്ങിപ്പോകുവാനാകുന്നില്ലെനിക്ക്..
പക്ഷെ എന്റെ ഹൃദയത്തിലേറ്റ മുറിവുകൾ അസഹനീയമാണ്.
എന്റെ അഭിമാനത്തിന്റെ മസ്തകം
അവർ നിർദയം തല്ലി പൊളിച്ചിരിക്കുന്നു..
ആക്ഷേപത്തിന്റെ ഭാരിച്ച കൂടങ്ങൾ കൊണ്ടു അവർ പല മടങ്ങു എന്നെ പ്രഹരിച്ചിരിക്കുന്നു..
അപാദചൂടം പരിലാളിച്ച കരങ്ങൾ
ഇരുതലവാളെന്തി തല കൊയ്യാൻ നില്കുന്നു..
എങ്കിലും പുറത്തേക്കു പോകുവാനാകുന്ല്ലെനിക്ക്..