ഹേ പ്രണയത്തിൻ പത്മവ്യൂഹമേ,
തിരികെ പോരാൻ വേണ്ടി കയറിയതല്ല ഞാൻ നിന്നുള്ളിലേക്ക്..
പക്ഷെ, നിൻ നടുതളത്തിൽ വെട്ടേറ്റു ഞാനിതാ അർധപ്രാണനായി കിടക്കുന്നു..
എനിക്കുള്ളിലേക്ക് വഴി കാണിച്ചവർ,
എന്നെ സ്വീകരിച്ചിരുത്തിയവർ,
എന്നോട് പുറത്തേക്കു പോകുവാൻ അഞ്ജപിക്കുന്നു..
പക്ഷെ എനിക്ക് മടങ്ങിപ്പോകാൻ ആവുന്നില്ല..
മടക്കത്തിനുള്ള വഴി ഞാൻ പഠിച്ചിരുന്നില്ലല്ലോ..
എത്ര ശ്രമിച്ചിട്ടും ഞാൻ വീണ്ടും ഇതിനുള്ളിൽ തന്നെ ഒടുങ്ങുന്നു..
എങ്ങനെയാണു ഞാൻ അവർ ആവശ്യപ്പെടും പോലെ പുറത്തേക്കിറങ്ങുക..?
അവർ ആഞ്ഞു പുറത്തേക്കു തള്ളുമ്പോൾ
മനസ്സു വീണ്ടും അകത്തേക്ക് പിടിച്ചു വലിക്കുന്നു..
ഇറങ്ങിപ്പോകുവാനാകുന്നില്ലെനിക്ക്..
പക്ഷെ എന്റെ ഹൃദയത്തിലേറ്റ മുറിവുകൾ അസഹനീയമാണ്.
എന്റെ അഭിമാനത്തിന്റെ മസ്തകം
അവർ നിർദയം തല്ലി പൊളിച്ചിരിക്കുന്നു..
ആക്ഷേപത്തിന്റെ ഭാരിച്ച കൂടങ്ങൾ കൊണ്ടു അവർ പല മടങ്ങു എന്നെ പ്രഹരിച്ചിരിക്കുന്നു..
അപാദചൂടം പരിലാളിച്ച കരങ്ങൾ
ഇരുതലവാളെന്തി തല കൊയ്യാൻ നില്കുന്നു..
എങ്കിലും പുറത്തേക്കു പോകുവാനാകുന്ല്ലെനിക്ക്..
No comments:
Post a Comment