ഒരു ചിതയെരിയുന്നുണ്ട് ഉള്ളിൽ
കത്തിയമരുന്നതത്രയും
പ്രാണന്റെ ഗതകാല സമ്പാദ്യങ്ങൾ..
ഉണർവും ഊർജവും ഉന്മാദവും
പിന്നെ പ്രണയവും കാമവും
സ്വപ്നങ്ങളും,
ചാരമുയരുന്ന അഗ്നി നാളങ്ങളിൽ
ചാവ് കറ പുരണ്ടെന്റെ ജീവനും...
വഴി തെറ്റി ചൂളം വിളിച്ചോടിയെൻ
ജീവിത തീവണ്ടി
കരിപുരണ്ടു ഏങ്ങി കിതക്കുന്നു..
യാത്രികർ, കൂടെ പാഞ്ഞവർ,
കൈകോർത്ത് ഉന്മാദ നൃത്തം ചവുട്ടിയോർ,
തെറ്റല്ലിതൊന്നും ചെവിയിൽ പറഞ്ഞവർ,
എന്നെന്നുമൊപ്പമുണ്ടെന്നു ചൊല്ലിയോർ,
പിന്നീടെതോ അരുതായ്കയിൽ ആയിരം
ദോഷങ്ങൾ എന്നിലുണ്ടെന്നുറക്കെ അലറിയോർ,
അവർ കളമൊഴിഞറുതിയിൽ മറു വണ്ടിയേറുന്നു,
അതിൻ കനകസിന്ദൂരങ്ങൾ അടയാളമാക്കുന്നു,.
ഒപ്പം നടക്കുവാൻ ചേർന്നൊരു നേരത്തെ
സ്വന്തം വിഡ്ഢിത്തമെന്നു പരിതപിക്കുന്നു അവർ..
പാപത്തിന് ഭാണ്ടങ്ങളെന്റേത് മാത്രമായി തന്നിട്ടു
പോകുന്ന വഴിയേ ചൊരിയുന്നു
ശാപവചസുകൾ ..
ഞാനോ അന്ധളിച്ചു നില്കുന്നു വിഡ്ഢി പോൽ
സ്വന്തം ഹൃദയത്തിന് പോലും അവകാശമില്ലാതെ..
കള്ളനല്ലെന്നും കാപട്യമില്ലെന്നും
ഹൃദയം മുറിഞ്ഞു നിലവിളിക്കുമ്പോഴും,
നിന്നെക്കാൾ യോഗ്യനാം ആയിരം പേരുണ്ടെനിക്കെന്നു ചൊല്ലി പിൻ കാലിന്നാൽ തട്ടി ദൂരേക്ക് തള്ളുന്നു..
അറിയുമോ നിങ്ങൾക്കു, തേഞ്ഞുപോയെന്റെ ചക്രങ്ങളേമ്പാടും,
നിങ്ങളതൊന്നും കാണില്ലയെങ്കിലും,
ഇനിയൊന്നുരുളുവൻ ബാക്കിയില്ലിനിയൊന്നും
നിങ്ങൾക്കൊപ്പം ഉരുണ്ടതിൻ ഓർമ്മകൾ അല്ലാതെ,
പാളങ്ങളെവിടെയെൻ ശെരിയുടെ,
പിന്നിട്ട ദൂരത്തിലെവിടെയോ മാഞ്ഞു പോയി..
തിരികെ ഉരുളുവാൻ ഇനി വയ്യ,
പോകട്ടെ മുന്നോട്ടു പതിതമാം
ഈ വഴി തീരും വരെ..
പോവുക നിങ്ങൾ പുത്തൻ ബോധോദയങ്ങൾക്കു പിന്നാലെ,
സർവ്വം മറന്നു അഭിരമിച്ചീടുക..
No comments:
Post a Comment