ഒരു മനുഷ്യന്റെ യന്ത്രികമായ യുക്തികളിൽ മറ്റൊരു മനുഷ്യന്റെ വൈകാരികമായ പല അവസ്ഥകളും നിസ്സാരവത്കരിക്കപ്പെടും. തെളിവ് നല്കാൻ ആവാത്തതും ഭൗതിക രൂപങ്ങൾക്കു സാധ്യത ഇല്ലാത്തതുമായ മാനസിക വിചാരങ്ങളും വികാരങ്ങളും പലപ്പോഴും അസത്യങ്ങളെന്നും വെറും വാചാടോപങ്ങളെന്നും മുദ്ര കുത്തപ്പെടും.. മനസ്സു കൊണ്ടു എത്ര ആത്മാർഥമാണെങ്കിൽ പോലും വാക്കുകൾക്കു അപ്പുറത്തേക്ക് പ്രവർത്തിക്കാൻ ആവാത്ത സന്ധിഗ്ദ്ധ ഘട്ടങ്ങളിൽ പെട്ടു പോകുന്ന മനുഷ്യർ എക്കാലത്തേക്കും നീചരെന്നും കപടരെന്നും സ്ഥാപിക്കപ്പെടും..വാക്കുകൾക്കു അർഥമുണ്ടാകണമെങ്കിൽ പ്രവർത്തി അനിവാര്യമാണെന്ന ലോക തത്വത്തിൽ മുറുകെ പിടിക്കുന്നവരിൽ ആരും തന്നെ ആത്മാർഥമായി പറയുന്ന വാക്കുകൾക്കു വില കൊടുത്തേക്കില്ല..പലപ്പോഴും പ്രവർത്തി അനിവാര്യമാകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.. ആ സന്ദർഭങ്ങളിൽ അനിവാര്യമായ പ്രവർത്തിക്കു സ്വാതന്ത്ര്യമോ സാഹചര്യമോ ഇല്ലാത്ത മനുഷ്യൻ അവന്റെ വാക്കുകളാൽ തന്നെ പ്രഹരിക്കപ്പെടും..
No comments:
Post a Comment