പെണ്ണിന്റെ പ്രണയവും കാമവും മേഘങ്ങളിൽ ഒളിപ്പിച്ച മഴത്തുള്ളികൾ ആണ്..
ആരുടെയൊക്കെയോ ആകാശങ്ങൾക്കു സ്വന്തമായ മേഘങ്ങൾ..
അതു ഒരു പുരുഷൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവനു അവളുടെ പ്രണയവും കാമവും പെയ്തിറങ്ങുന്ന മഴയിൽ കുളിരണമെങ്കിൽ,അവൻ സ്വതന്ത്രനും അവൾക്കു പെയ്തിറങ്ങി നിറഞ്ഞു നിൽക്കാൻ പാകത്തിന് ഉറപ്പും ആഴവും ആഗിരണ ശേഷിയും ഉള്ള ഹൃദയവും പരിതസ്ഥിതീകളും ഉണ്ടായിരിക്കണം.. മണ്ണ് പോലെ..
ആകാശം വിട്ടു പെയ്തിറങ്ങുന്ന മഴക്ക് പിന്നെ അവിടേക്കു, അവൾ ഉപേക്ഷിച്ചിറങ്ങി പോന്ന ആകാശത്തേക്ക്,തിരികെയെത്തുന്നത് എത്രത്തോളം കഠിനമാണോ, അത്രത്തോളം കഠിനമാണ് അതു വരെയുള്ള സ്വന്തങ്ങളെ ഉപേക്ഷിച്ചു ഏതോ പുരുഷനിലേക്ക് പ്രണയവും കാമവും സന്നിവേശിപ്പിക്കുന്ന സ്ത്രീയുടെ തിരിച്ചു പോക്കും.. ചിലപ്പോൾ അസംഭവ്യവും..
ഞാൻ അതിൽ പരാജയപ്പെട്ട പുരുഷൻ ആണ്..
തിരിച്ചറിവുകളില്ലാത്ത, പാകപ്പെടാത്ത ബുദ്ധിയുടെ പ്രായത്തിൽ ഞാൻ പോലും തിരിച്ചറിയാതെ എന്നിൽ ഒരു തിരിച്ചറിവുണ്ടായി..അവളോടുള്ള പ്രണയം.. സ്വന്തമാക്കാനുള്ള ശേഷിയില്ലായ്മയും, സ്വന്തമാക്കിയേ തീരൂ എന്ന ആത്മ ചോദനയും ഉണ്ടാകാതെ ഞാൻ ഏതോ വഴിയിൽ പിൻവാങ്ങിപ്പോയ പ്രണയം..എന്റെ എക്കാലത്തെയും, എന്റെ ജീവിതത്തിന്റെ തന്നെ ഏറ്റവും വല്യ നഷ്ടം ആണ്അ അവൾ എന്നു അന്ന്എ നിക്ക് തിരിച്ചറിവുണ്ടായില്ല.. ആ നഷ്ടത്തിന്റെ നിരാശയിൽ ഈ ജീവിതത്തിന്റെ എല്ലാ ജീവനും ചൈതന്യവും, പ്രേരണയും , ഊർജവും ആണ് ഞാൻ കൈവിട്ടു കളഞ്ഞതെന്നു തിരിച്ചറിഞ്ഞില്ല..
ആ തിരിച്ചറിവ് നല്കാൻ വേണ്ടി അവൾ വീണ്ടും എന്നിലേക്ക് വരാതിരുന്നെങ്കിൽ എന്ന് നിരാശയുടെ പടു കുഴിയിൽ കിടന്നു പിടഞ്ഞ് കൊണ്ടു ഞാൻ എല്ലായ്‌പോഴും ഇപ്പോള്ആ ലോചിച്ചിക്കുന്നുണ്ട്..
പാകപ്പെട്ട ബുദ്ധിയും, അവൾ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന ആത്മ ചോദനയും ഉറക്കുന്ന കാലത്തു അവൾ കാലം തെറ്റി ആകാശത്തു വീണ്ടും വന്നു.. അവളിൽ ഞാൻ വീണ്ടും കൊതിക്കുകയും എന്നിലേക്ക് പെയ്യുവാൻ ക്ഷണിക്കുകയും ചെയ്തു..അവളും അതു കേൾക്കാൻ കൊതിച്ചിരുന്ന പോലെ...
കാലം കെട്ട നേരത്തു ഉണ്ടായ, പെയ്തിറങ്ങിയ എന്റെ പ്രണയ മഴയിൽ ഞാൻ നനഞ്ഞു.. ആ കുളിർ അനുഭവിച്ചു.. എന്റെ എക്കാലത്തേയും സ്വപ്നമായ ആ മഴക്കു, എന്റെ പ്രണയത്തിനു, ഊർന്നിറങ്ങുവാൻ, സുരക്ഷിതവും ശാശ്വതവുമായ ഒരു ഇടം കൊടുക്കുവാൻ കഴിയാതവൻ ആണ് ഞാനെന്നു അറിഞ്ഞു കൊണ്ടു ഞാൻ അവളെ എന്നിലേക്ക് ക്ഷണിച്ചത് .... ഓടുവിൽ പാർക്കാൻ ഇടമില്ലാത്ത മണ്ണിൽ അനാഥയെ പോലെ അവൾ ഒഴുകിയലഞ്ഞു, കഠിനമായ മുള്ളുകളും പാറകളും തട്ടി തകർത്തു ചിന്ന ഭിന്നമായ മനസ്സോടെ, ശരീരത്തോടെ അവൾ ഒരിക്കൽ അന്യമാക്കിയ അവളുടെ ആകാശങ്ങളെ തേടി യാത്രയായി.. അപമാനത്തിന്റെയും നിസ്സഹായതകളുടെയും ഉഷ്ണത്തിൽ തപിച്ചു ഒടുവിൽ ഉടലും മനവും നഷ്ടമായി വെറും ആവിയായി അവൾ ആകാശങ്ങളിലേക്ക് യാത്ര ആയപ്പോൾ
ഞാൻ വീണ്ടും അതേ ആകാശത്തിലേക്കു നോക്കി അവൾ വീണ്ടും എന്നിലേക്ക് പെയ്തിറങ്ങണമെന്ന് മോഹിക്കുന്നു.., ആ കുളിർ സ്വപ്നം കണ്ടു കാലം പോക്കുന്നു.. അപ്പോഴും അവൾ പെയ്തിറങ്ങുമ്പോൾ അവൾക്കു നൽകുവാൻ എന്നിൽ എന്താനുള്ളതെന്നു ഞാൻ മറന്നു പോവുകയാണ്..
No comments:
Post a Comment