കാളിന്ദി ,
ഞാൻ കാളിയൻ നിനയ്ക്കുന്നു,
ഞാൻ തൂകിയ വിഷമകന്നോഴുകുന്നുണ്ടാകാം നിൻ കല്ലോലങ്ങൾ സ്വച്ഛയാം യമുനയായി....
തളിർത്തു പൂവിട്ടുവോ വീണ്ടും
നീ തലോടും തീരങ്ങളിൽ,
അല്ലിയും തുമ്പപ്പൂവും നീലാമ്പലും പുണർന്നോ വസന്തമായി...?
അവർ നെയ്ത പൂഞ്ചേലയിൽ
നിൻലാവണ്യം
ഇന്നെത്ര മനോഞ്ജമായി,
തെളിഞ്ഞോ നിൻ മനമിന്നു
അഴകേഴും കാന്തി നിറഞ്ഞതിൽ ..?
അരികിലണഞ്ഞുവോ വീണ്ടും അകന്നോരും ഭയന്നോരും,
നിന്നമൃതിൽ ആറാടിയോ
ഗോക്കളും,ഗോപന്മാരും.?
നീ വീണ്ടും സുഭഗയായി,
വിടരും മിഴികളിൽ,
നിന്നധിപനാം ഗോവര്ധന ഗിരിയെ നിറച്ചു പ്രണയം കൊരുത്തുവോ..?
കാളിന്ദി, ഞാൻ കാളിയൻ
നിന്നെ ഉള്ളിൽ നിറച്ചവൻ,
നിന്നിൽ നിറയാൻ കൊതിച്ചവൻ,
നീ കാളിന്ദി ആയതിൽ അഹങ്കാരിയായവൻ..
No comments:
Post a Comment