അക്ഷരങ്ങളെനിക്കൊരിക്കലും
പടവാൾ ആയിരുന്നില്ല..
ആരും കണ്ടിട്ടില്ലാത്ത
മനസ്സെന്ന അരൂപിയെ
പരിചയപ്പെടുത്താനുള്ള മുദ്രകൾ ആയിരുന്നു..
ആരൊക്കെയോ അതിനെ ചേർത്തു പിടിച്ചു, സ്വന്തമെന്നു വിളിച്ചു..
ആരൊക്കെയോ അതിനോടുള്ള കൂട്ടു വെട്ടി.. അനാഥമാക്കി..
ജീവനുള്ള കൈ തലോടലുകളിൽ മനം നിറഞ്ഞു തുടങ്ങിയപ്പോൾ,
ജീവനില്ലാത്ത അക്ഷരങ്ങൾ പുറംതള്ളപ്പെട്ടു..
കൂട്ടത്തിൽ മനസ്സും..
ഇന്നലെ ഞാനവർക്കൊരു ഗന്ധർവ്വൻ ആയിരുന്നു..
ഇന്നു ഞാനൊരു നരക പിശാചും..
ഇന്നലത്തെ ഇരുളിൽ ഞാൻ പൂനിലാവായിരുന്നു..
ഇന്നത്തെ ഇരുളിൽ ഞാൻ ഓരിയിടുന്ന
ക്രൂരനായ ചെന്നായ മാത്രം..
സ്വന്തമെന്നെന്നോട് പറഞ്ഞതത്രയും
മറ്റാർക്കോ വേണ്ടി മാറ്റിവെക്കപ്പെട്ടിരിക്കുന്നു..
നിന്നിൽ ഞാൻ എവിടെ എന്നു ചോദിച്ചാൽ
നീ ആര് എന്ന മറുചോദ്യം കേൾക്കുന്നു..
ആ ചോദ്യം ഇന്നു ഞാനും ചോദിക്കുന്നു..
ഞാൻ ആര്? നീ ആര്?..
പടവാൾ ആയിരുന്നില്ല..
ആരും കണ്ടിട്ടില്ലാത്ത
മനസ്സെന്ന അരൂപിയെ
പരിചയപ്പെടുത്താനുള്ള മുദ്രകൾ ആയിരുന്നു..
ആരൊക്കെയോ അതിനെ ചേർത്തു പിടിച്ചു, സ്വന്തമെന്നു വിളിച്ചു..
ആരൊക്കെയോ അതിനോടുള്ള കൂട്ടു വെട്ടി.. അനാഥമാക്കി..
ജീവനുള്ള കൈ തലോടലുകളിൽ മനം നിറഞ്ഞു തുടങ്ങിയപ്പോൾ,
ജീവനില്ലാത്ത അക്ഷരങ്ങൾ പുറംതള്ളപ്പെട്ടു..
കൂട്ടത്തിൽ മനസ്സും..
ഇന്നലെ ഞാനവർക്കൊരു ഗന്ധർവ്വൻ ആയിരുന്നു..
ഇന്നു ഞാനൊരു നരക പിശാചും..
ഇന്നലത്തെ ഇരുളിൽ ഞാൻ പൂനിലാവായിരുന്നു..
ഇന്നത്തെ ഇരുളിൽ ഞാൻ ഓരിയിടുന്ന
ക്രൂരനായ ചെന്നായ മാത്രം..
സ്വന്തമെന്നെന്നോട് പറഞ്ഞതത്രയും
മറ്റാർക്കോ വേണ്ടി മാറ്റിവെക്കപ്പെട്ടിരിക്കുന്നു..
നിന്നിൽ ഞാൻ എവിടെ എന്നു ചോദിച്ചാൽ
നീ ആര് എന്ന മറുചോദ്യം കേൾക്കുന്നു..
ആ ചോദ്യം ഇന്നു ഞാനും ചോദിക്കുന്നു..
ഞാൻ ആര്? നീ ആര്?..
No comments:
Post a Comment